1894 – മലങ്കര ഇടവക പത്രിക

ആമുഖം

മലങ്കര ഇടവക പത്രിക എന്ന മാസികയുടെ 1894ാം ആണ്ടിലെ കുറച്ചു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് പ്രസിദ്ധീകരണം തുടങ്ങിയതിനു ശെഷമുള്ള മൂന്നാം വർഷത്തെ ലക്കങ്ങൾ ആണ്. ആദ്യത്തെ വർഷത്തെ 12 ലക്കങ്ങൾ എല്ലാം കൂടി ഇതിനു മുൻപ് റിലീസ് ചെയ്തിരുന്നു. അത് ഇവിടെ കാണാം. രണ്ടാമത്തെ വർഷത്തെയും 12 ലക്കങ്ങൾ നമുക്കു കിട്ടിയിരുന്നു അത് ഇവിടെ കാണാം.

എന്റെ SSD ഹാർഡ് ഡിസ്ക് അടിച്ചു പോയത് ഏറ്റവും അധികം ബാധിച്ച പദ്ധതികളിലൊന്ന്, മലങ്കര ഇടവക പത്രികയുടെ ഡിജിറ്റൈസേഷനാണ്. ഇതിന്റെ നിരവധി വർഷത്തെ ലക്കങ്ങൾ ഞാൻ സ്കാൻ ചെയ്തിരുന്നു എങ്കിലും പോസ്റ്റ് പ്രൊസസിങ് പണികൾ ബാക്കിയായായിരുന്നു. പക്ഷെ പ്രശ്നം മൂലം എല്ലാം ഇനി ഒന്നും കൂടെ ചെയ്യേണ്ട സ്ഥിതിയായി പോയി. ഗുണ്ടർട്ട് ലെഗസി പദ്ധതി മൂലം അല്ലാതെ തന്നെ സമയമില്ലാതായി പോയ എനിക്ക് ഇത് ഏല്പിച്ച പ്രഹരം വലുതാണ്.

ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത് 1894ാം വർഷത്തെ കുറച്ചു ലക്കങ്ങളുടെ സ്കാനുകൾ ആണ്. നിർഭാഗ്യവശാൽ ആകെ 4 ലക്കങ്ങളേ കിട്ടിയുള്ളൂ. അതിൽ തന്നെ പല താളുകളും ഇല്ല. അതൊന്ന് പൂർണ്ണമാക്കുവാൻ ഞാൻ പല വഴികൾ തേടി. പക്ഷെ ഒരിടത്ത് നിന്നും ഇത് പൂർണ്ണമാക്കുവാനുള്ള സഹായം ലഭ്യമായില്ല. അതിന്റെ പിറകേ കുറേ സമയം അലഞ്ഞത് കൊണ്ടു കൂടാണ്  1894ലെ ലക്കങ്ങൾ പുറത്ത് വിടാൻ ഇത്ര താമസിച്ചത്. ഇനി അല്പം വേഗം കൂട്ടാം എന്നു കരുതുന്നു.

ഈ മാസികയുടെ 2000ത്തിൽ പരം താളുകൾ ഡിജിറ്റൈസേഷനായി ബാക്കിയാണ്. പതുക്കെ ചെയ്യാം എന്നു മാത്രമേ പറയാൻ പറ്റൂ. നിരവധി കാരണങ്ങൾ കൊണ്ട് പെട്ടെന്ന് പരിപാടികൾ നടക്കില്ല.

പൊതുസഞ്ചയരേഖകളുടെ വിവരം

  • പേര്: മലങ്കര ഇടവക പത്രിക – 1894 ലെ 4 ലക്കങ്ങൾ. 1,4,11,12 ലക്കങ്ങളാണ് ലഭിച്ചത്. ഇതിൽ 11, 12 ലക്കങ്ങൾ ഏകദേശം പൂർണ്ണമാണ്. എന്നാൽ 1, 4 ലക്കങ്ങൾ അപൂർണ്ണം.
  • താളുകളുടെ എണ്ണം: ഓരോ ലക്കത്തിനും 20 പേജുകൾ വീതം
  • പ്രസിദ്ധീകരണ വർഷം: 1894
  • പ്രസ്സ്: Mar Thomas Press, Kottayam
1894 – മലങ്കര ഇടവക പത്രിക
1894 – മലങ്കര ഇടവക പത്രിക

അല്പം ചരിത്രം

മലങ്കര ഇടവക പത്രികയെ പറ്റിയുള്ളൊരു ചെറിയൊരു ആമുഖത്തിന്നു മലങ്കര ഇടവകപത്രികയുടെ 1892-ാം വർഷത്തെ സ്കാൻ റിലീസ് ചെയ്തപ്പോൾ എഴുതിയ പോസ്റ്റിലെ  അല്പം ചരിത്രം എന്ന വിഭാഗം കാണുക.

സ്കാനുകളുടെ ഉള്ളടക്കം

ഉള്ളടക്കത്തിലെ പല ലേഖനങ്ങളൂം നവീകരണക്കാരുടെ പ്രസിദ്ധീകരണം ആയിരുന്ന മലങ്കര സഭാ താരകയ്ക്ക് (ഈ മാസിക ഇപ്പൊഴും പ്രസിദ്ധീകരിക്കുന്നുണ്ട്) ഉള്ള മറുപടി ആണെന്ന് കാണാം. അതുകൊണ്ട് തന്നെ മലങ്കര സഭാ താരകയുടെ ആദ്യ പതിപ്പുകൾ തൊട്ടു ലഭിച്ചാലേ 125 വർഷങ്ങൾക്ക് ഇപ്പുറം ഈ മാസിക കൈകാര്യം ചെയ്യുന്ന പല വിഷയങ്ങളും പൂർണ്ണമായി മനസ്സിലാകൂ. മേൽ പറഞ്ഞ വിഷയത്തിനു പുറമേ മറ്റു പല വിഷയത്തിലുള്ള ലേഖനങ്ങളീൽ ഇതിൽ കാണാം. ഈ മാസികയിലെ നിരവധി ലേഖനങ്ങളിലൂടെ അന്നത്തെ ചരിത്രം രെഖപ്പെടുത്തിയിരിക്കുന്നു എന്നതിനാൽ ഇതൊക്കെ യഥാർത്ഥ ഗവെഷകർക്ക് അക്ഷയഖനി ആണ്.

ഇതിനപ്പുറം ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ എനിക്കു അറിവും സമയവും ഇല്ല. ഉള്ളടക്ക വിശകലനം ഈ വിഷയങ്ങളിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ മാസികകൾ ഡിജിറ്റൈശേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ് ആണ്. അവർക്കു രണ്ടു പേർക്കും നന്ദി.

മാസികകൾ എല്ലാം കൂടെ ബൈന്റ് ചെയ്തപ്പോൾ ബൈന്റ് ചെയ്തവർ അരികു കൂട്ടി മുറിച്ചതിനാൽ ചില പേജുകളിൽ ഉള്ളടക്കത്തിൽ വരികളുടെ ആദ്യത്തെ അക്ഷര ഭാഗം നഷ്ടമായിട്ടൂണ്ട്. അത് ഇനി ഒന്നും ചെയ്യാൻ പറ്റില്ല. എങ്കിലും ഇത്രയെങ്കിലും കാലത്തെ അതിജീവിച്ച കിട്ടിയെന്നതിൽ സമാധാനിക്കാം. ബൈൻഡിങ് എന്ന ജോലി ഡിജിറ്റൈസേഷനുമായി ബന്ധപ്പെട്ട് എത്ര പ്രാധാന്യമുള്ളതാണെന്ന് ഞാൻ ഓരോ ദിവസവും മനസ്സിലാക്കുന്നു. അത് ശ്രദ്ധയൊടെ ചെയ്തില്ലെങ്കിൽ ബൈൻഡിങ് പുസ്തകത്തെ നശിപ്പിക്കുകയാണ് ചെയ്യുക.

പരമാവധി ഏറ്റവും നല്ല ഗുണനിലവാരത്തിൽ ആണ് സ്കാൻ ലഭ്യമാക്കിയിരിക്കുന്നത്. ഓരോ ലക്കത്തിന്റേയും തനിമ നിലനിർത്താൻ ഓരോ ലക്കത്തിനും വ്യത്യസ്തമായി തന്നെ സ്കാനുകൾ ലഭ്യമാക്കിയിട്ടൂണ്ട്.

ഡൗൺലോഡ് വിവരങ്ങൾ

മലങ്കര ഇടവക പത്രികയുടെ 1894ലെ 12 ലക്കങ്ങൾ ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

ഓരോ ഗ്രേസ്കെയിൽ വേർഷനും ഏകദേശം 7MB മുതൽ 10MB വരെ വലിപ്പമുണ്ട്. ബാക്ക് ആന്റ് വൈറ്റ് എല്ലാം 1 MB ക്കു താഴെയാണ്. ചില പേജുകളിലെ ഉള്ളടക്കം വ്യക്തമായി കാണാൻ ഗ്രേ സ്കെയിൽ തന്നെ ഉപയോഗിക്കേണ്ടി വരും.

ഓരോ ലക്കത്തിന്റെ സ്കാനിന്റേയും വിവിധ രൂപങ്ങൾ താഴെ പട്ടികയിൽ.

1864 – വില്വം‌പുരാണം

ആമുഖം

വില്വം‌പുരാണം എന്ന വളരെയധികം പ്രത്യേകതകൾ ഉള്ള പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.  ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന ഇരുപത്തിരണ്ടാമത്തെ പൊതുസഞ്ചയ രേഖയാണ് ഇത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: വില്വം‌പുരാണം
  • താളുകളുടെ എണ്ണം: ഏകദേശം 63
  • പ്രസിദ്ധീകരണ വർഷം:1864
  • പ്രസ്സ്: വിദ്യാവിലാസം അച്ചുകൂടം, കോഴിക്കോട്
1864 – വില്വം‌പുരാണം
1864 – വില്വം‌പുരാണം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

വില്വം‌പുരാണം എന്ന കൃതിയെപറ്റിയുള്ള റെഫറൻസ് ഒന്നും തന്നെ ഇന്റർനെറ്റിൽ ലഭ്യമല്ല. അതിനാൽ തന്നെ ഇതിന്റെ ഉള്ളടക്കത്തെ പറ്റി ഒന്നും എഴുതാൻ എനിക്ക് ആവില്ല. വിവരങ്ങൾ ഒന്നും ലഭ്യമല്ലാത്തത് കൊണ്ട് ഇത് ഒരു അപൂർവ്വ കൃതി ആണെന്ന് കരുതുന്നു. അതിനാൽ തന്നെ ഇത് ഒരു അപൂർവ്വ കൃതി ആണെന്ന് കരുതുന്നു. അങ്ങനെ അപൂർവ്വമായ ഒരു കൃതിയുടെ അച്ചടി പതിപ്പ് ആണ് ട്യൂബിങൻ യൂണിവേഴ്സിറ്റി ഇന്നു പുറത്തു വിടുന്ന ഈ ഡിജിറ്റൽ സ്കാൻ.

കൃതിയുടെ അപൂർവ്വത പോലെ ഇതിന്റെ അച്ചടിയും പ്രധാനമുള്ളതാണ്.

ചതുരം‌കപട്ടണം കാളഹസ്തിയപ്പ മുതലിയാർ അവർകളുടെ മകൻ അരുണാചല മുതലിയാർ പിഴതീർപ്പിച്ച പുസ്തകം ആണിത്. അച്ചടിച്ചത് കാളഹസ്തിയപ്പ മുതലിയാരുടെ വിദ്യാവിലാസ അച്ചുകൂടത്തിൽ.

കാളഹസ്തിയപ്പ മുതലിയാർക്ക് മലയാള പുസ്തകപ്രസാധക ചരിത്രത്തിൽ വളരെ പ്രാധാന്യമുണ്ട്. ശ്രദ്ധേയമായ പല ഹൈന്ദവകൃതികളും ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിക്കപ്പെടുന്നത് കാളഹസ്തിയപ്പ മുതലിയാരുടെ വിദ്യാവിലാസം അച്ചുകൂടത്തിലൂടെയായിരുന്നു.

കാളഹസ്തിയപ്പ മുതലിയാർ കോഴിക്കോട് മുൻസിഫായി ജോലി ചെയ്തിരുന്ന തമിഴ്‌നാട്ടുകാരനായിരുന്നു. മിഷനറിമാരുടേതല്ലാത്ത അച്ചുകൂടങ്ങളിൽ ആദ്യത്തെ അച്ചുക്കുടങ്ങളിൽ ഒന്നായിരുന്നു വിദ്യാവിലാസ അച്ചുകൂടം. മഹാഭാരതം അടക്കമുള്ള പല ഹൈന്ദവകൃതികളും ആദ്യമായി അച്ചടിക്കപ്പെട്ടത് വിദ്യാവിലാസം അച്ചുകൂടത്തിൽ ആയിരുന്നു എന്ന് പറയപ്പെടുന്നു.

കാളഹസ്തിയപ്പ മുതലിയാരുടെ അച്ചടി പരിശ്രമങ്ങളെ പറ്റിയും അദ്ദേഹത്തിനു മലയാള പുസ്തക പ്രസാധകചരിത്രത്തിൽ ഉള്ള പ്രാധാന്യത്തെ പറ്റിയും പി.കെ. രാജശേഖരൻ തന്റെ ബുക്സ്റ്റാൾജിയ എന്ന പുസ്തകത്തിൽ ഒരു ലേഖനം എഴുതിയിട്ടുണ്ട്. ആ ലേഖനം ഇവിടെ കാണാം

കാളഹസ്തിയപ്പ മുതലിയാരുടെ വിദ്യാവിലാസം അച്ചുകൂടത്തിൽ നിന്നുള്ള പല പുസ്തകങ്ങളും ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ ഉണ്ട്. അതിൽ ഒരെണ്ണമാണ് ഇപ്പോൾ നമുക്ക് ഡിജിറ്റൽ പതിപ്പായി കിട്ടിയിരിക്കുന്ന വില്വം‌പുരാണം.

സി.എം.എസ്, ബാസൽ മിഷൻ എനീ പ്രസാധകരുടെ അക്കാലത്ത് തന്നെ ഇറങ്ങിയ മലയാള പുസ്തകങ്ങൾ വില്വം‌പുരാണവുമായി താരതമ്യം ചെയ്യുമ്പോൾ അച്ചടിയുടെ കാര്യത്തിൽ സ്വദേശി പ്രസാധകരുടെ ബാലാരിഷ്ടതകൾ ഈ പുസ്തകത്തിൽ തെളിഞ്ഞു കാണാവുന്നതാണ്.

  • പ്രധാന പ്രശ്നം അച്ചടിക്ക് ഉപയോഗിച്ച കടലാസിന്റെ ഗുണനിലവാരപ്രശ്നം ആണ്. 150 വർഷങ്ങൾക്ക് ശെഷം ഈ പുസ്തകം നോക്കുമ്പോൾ ഒരു പേജിൽ അച്ചടിച്ചതിന്റെ മിറർ ഇമേജ് അടുത്ത പെജിൽ കാണാം എന്ന നിലയാണ്. ഇതു മൂലം ഇതിന്റെ യൂണീക്കോഡ് കൺവേർഷൻ അതീവ ദുഷ്ക്കരം ആയിരുന്നു
  • മറ്റൊന്ന് ഉള്ളടക്കത്തിന്റെ വിന്യാസപ്രശ്നം ആണ്. വരികൾ ചരിച്ചാണ് അച്ചുവിന്യാസം നടത്തിയിരിക്കുന്നത്.
  • വേറൊന്ന് ശ്ലോകങ്ങൾ വായനാസുഖത്തിനായി വേണ്ടും വണ്ണം വരികൾ ഒന്നും തിരിക്കാതെ വിന്യസിച്ചിരിക്കുന്നതാണ്.

ഇങ്ങനെയുള്ള ബാലാരിഷ്ടതകൾ ഒക്കെ കടന്ന് വന്നാണ് സ്വദേശി പ്രസാധകർ പിൽക്കാലത്ത് സ്വയം പര്യാപ്തത നേടുന്നത്.

ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് അതിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ.

ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

 

1904 – പഴയനിയമത്തിൽ നിന്നു എടുത്ത സത്യവേദകഥകൾ

ആമുഖം

പഴയനിയമത്തിൽ നിന്നു എടുത്ത സത്യവേദകഥകൾ എന്ന പുസ്തകത്തിന്റെ ഒൻപതാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന ഇരുപത്തി ഒന്നാമത്തെ പൊതുസഞ്ചയ രേഖയാണ് ഇത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: പഴയനിയമത്തിൽ നിന്നു എടുത്ത സത്യവേദകഥകൾ
  • പതിപ്പ്: ഒൻപതാം പതിപ്പ്
  • താളുകളുടെ എണ്ണം: ഏകദേശം 230
  • പ്രസിദ്ധീകരണ വർഷം:1904
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1904 - സത്യവേദകഥകൾ
1904 – സത്യവേദകഥകൾ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ബൈബിളിലെ വിവിധ പഴയ നിയമ പുസ്തകങ്ങളിൽ നിന്ന് എടുത്ത കഥകൾ ആണ് പുസ്തകത്തിലെ വിഷയം. ബൈബിളിലെ ഉല്പത്തി പുസ്തകം മുതൽ മലാഖിവരെയുള്ള എല്ലാ പുസ്തകങ്ങളും ഇതിൽ തൊട്ട് പോകുന്നുണ്ട്. അതിനാൽ ഇത് വായിച്ചാൽ ബൈബിളിലെ പഴയ നിയമത്തിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങളെ പറ്റി എകദേശ ധാരണ കിട്ടും.

ഏതാണ്ട് 1850കൾ തൊട്ട് ബാസൽ മിഷൻ പ്രസിദ്ധീകരിച്ചു വരുന്ന സത്യവേദകഥകൾ എന്ന പുസ്തകത്തിന്റെ 1904ൽ ഇറങ്ങിയ ഒൻപതാം പതിപ്പ് ആണ് ഈ പുസ്തകം. കുറേയധികം വര ചിത്രങ്ങൾ ഈ പുസ്തകത്തിൽ ഉണ്ട് എന്നത് ഈ പുസ്തകത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്.

നമുക്ക് ഡിജിറ്റൈസ് ചെയ്ത് കിട്ടിയ ഈ പ്രതി ആരോ പഠനത്തിനായി ഉപയോഗിച്ചിട്ടുള്ളതാണ്. പെൻസിൽ കൊണ്ട് ധാരാളം കുറിപ്പുകൾ മിക്ക താളുകളിലും കാണാം.

ഈ പുസ്തകത്തിലെ ഉള്ളടക്കത്തിൽ താല്പര്യമുള്ളവർ ഈ പുസ്തകം വിശകലനം ചെയ്യുമല്ലോ. കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)