ബാലമിത്രം എന്ന ബാലകീയ മാസികയുടെ പഴയ കുറച്ചധികം ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ നമ്മൾ ഇതിനകം കണ്ടിരുന്നല്ലോ. ഇനിയും കൂടുതൽ പതിപ്പുകൾ ഡിജിറ്റൈസേഷനായി ലഭ്യമായിരിക്കുന്നു. ഡിജിറ്റൈസേഷനായി എല്ലാ വിധ സഹായവും നൽകുന്ന ബൈജു രാമകൃഷ്ണനു പ്രത്യേക നന്ദി.
പുസ്തകത്തിന്റെ വിവരം
പേര്: ബാലമിത്രം
പതിപ്പ്: പുസ്തകം ൧൮ (18), ലക്കം ൧൨ (12) (1942 നവംബർ, ഡിസംബർ ലക്കം)
വർഷം: 1942
താളുകൾ: 36
പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
ഉള്ളടക്കം
മറ്റു ലക്കങ്ങളിലെ പോലെ തന്നെ ഉള്ളടക്കത്തിൽ വിവിധ വിഷയങ്ങളിൽ ഉള്ള ചെറു ലേഖനങ്ങൾ കാണുന്നു. മറ്റു ലക്കങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത് കുറച്ചധികം രേഖാചിത്രങ്ങൾ കാണുന്നു എന്നത് എടുത്തുപറയേണ്ടതാണ്. കൂടുതൽ വിശകലനത്തിനും ഉപയോഗത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.
പഴയ രേഖകളിലൂടെ കടന്നു പോകുമ്പോൾ ന്റ എന്ന കൂട്ടക്ഷരത്തിനു സംഭവിച്ച പരിണാമത്തിന്റെ കാര്യത്തിൽ ശ്രദ്ധയിൽ പെട്ടത് ചിലത് ഡോക്കുമെന്റ് ചെയ്യുന്നു. (ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ആവശ്യമായ ഇൻപുട്ട് തന്ന സിബു സി.ജെ.യ്ക്കുംസുനിലിനും നന്ദി)
മലയാളലിപിയിലെ ഒരു കൂട്ടക്ഷരമാണ്ന്റ. ഺ-വർഗ്ഗത്തിലെ അനുനാസികമായ “ഩ“[൧], ഖരമായ “ഺ” എന്നീ അക്ഷരങ്ങളുടെ സ്വനിമങ്ങൾ കൂടിച്ചേർന്നതാണ് ന്റ ഉണ്ടാകുന്നത്. ഺ-വർഗ്ഗത്തിന് പ്രത്യേക ലിപികൾ പ്രയോഗത്തിലില്ലാത്ത മലയാളത്തിൽ ൻ എന്ന അക്ഷരം ഩ-യുടെ ചില്ലായി പ്രവർത്തിക്കുന്നു; അതിനുതാഴെ ഺ എന്ന സ്വനിമം കൂടി എഴുതാനുപയോഗിക്കുന്ന റ ചേർത്താണ് സാധാരണയായി ഈ കൂട്ടക്ഷരം എഴുതുന്നത്. എന്നാൽ ൻ, റ എന്നിവ അടുപ്പിച്ചെഴുതുന്ന രീതിയും (ൻറ) നിലവിലുണ്ട്.
ചുരുക്കത്തിൽ ൻററ —> ൻറ /ന്റ (ന്റ – “ൻ”-ന്റെ അടിയിൽ “റ” ) എന്നിങ്ങനെ ആണ് പരിണമിച്ചിരിക്കുന്നത്.
ഇതിൽ റോബർട്ട് ഡുർമ്മണ്ടിന്റെ 1799ലെ പുസ്തകത്തിൽ കാണുന്ന റൻറ എന്ന രൂപം ഡുർമണ്ടിനു സംഭവിച്ച പിഴവോ (അതിനു സാദ്ധ്യത വളരെ കുറവാണ്) അതുമല്ലെങ്കിൽ ഒരു അച്ച് നിർമ്മാണ പിഴവോ ആവാനാണ് സാദ്ധ്യത. കാരണം അതെ അച്ച് ഉപയൊഗിച്ച് അച്ചടിച്ച റമ്പാൻ ബൈബിളിൽൻറ എന്ന രൂപം കടന്നു വരുന്നുണ്ട്. ആ പുസ്തകത്തിലാണ് ആദ്യമായി ൻറ എന്ന രൂപം കാണുന്നത് താനും.
ന്റ (“ൻ”-ന്റെ അടിയിൽ “റ” എഴുതുന്ന രീതി) താരതമ്യേന പുതിയ പരിഷ്കാരം ആണെന്ന് പറയാമെന്ന് തോന്നുന്നു. കാരണം 1824 തൊട്ട് 1960 വരെയുള്ള അച്ചടിയിലും കൈയെഴുത്തിലും ഒക്കെ ഭൂരിപക്ഷവും “ൻറ” എന്ന രൂപമാണ്.
1872ൽ കേരളത്തിലെ സുറിയാനി സഭയെക്കുറിച്ചും ജനങ്ങളെ കുറിച്ചും എഴുതപ്പെട്ട ഒരു പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെക്കുന്നത്. ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത് ശ്രീ. ജോയ്‌സ് തോട്ടയ്ക്കാടാണ്. ഇതിനു മുൻപ് 1889ലെ റോയൽ കോടതി വിധി, 1920ലെ ആത്മപോഷിണി തുടങ്ങി ചരിത്രപ്രാധാന്യമുള്ള മറ്റു പൊതുസഞ്ചയ രേഖകൾ ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയതും ജോയ്‌സ് തോട്ടയ്ക്കാടാണ്. ഇപ്പോൾ അത്തരത്തിൽ പെട്ട ഒരു മലയാളപൊതുസഞ്ചയപുസ്തകം കൂടി ലഭ്യമാക്കിയതിൽ അദ്ദേഹത്തിനു വളരെ നന്ദി. പുസ്തകത്തിന്റെ വിശദാംശങ്ങളിലേക്ക്.
പുസ്തകത്തിന്റെ വിവരം
പേര്: മലയാളത്തുള്ള സുറിയാനി സഭയെയും സമൂഹത്തെയും കുറിച്ചുള്ള ഒരു പ്രകരണം/An Essay On The Malabar Syrian Church And Community
താളുകൾ: 98
രചയിതാവ്: റെവറണ്ട ജി. കുരിയൻ
പ്രസ്സ്: സി.എം.എസ്സ്. പ്രസ്സ്, കോട്ടയം
പ്രസിദ്ധീകരണ വർഷം: 1872
ഉള്ളടക്കം
പുസ്തകത്തിന്റെ പേരു സൂചിപ്പിക്കുന്നത് പോലെ കേരളത്തിലെ സുറിയാനി സഭകളേയും സമൂഹത്തേയും കുറിച്ചുള്ള ഒരു പുസ്തകമാണിത്. ആ സമൂഹത്തിൽ പെട്ട ഒരാൾ എഴുതി എന്നതിനാൽ ആ വീക്ഷണകോണിലാണ് പുസ്തകത്തിന്റെ ഉള്ളടക്കം വികസിക്കുന്നത്. സഭാ പരമായും സാമൂഹ്യപരമായും സുറിയാനി ക്രൈസ്തവരുടെ പ്രത്യേകതകൾ ഡോക്കുമെന്റ് ചെയ്യാൻ പുസ്തകത്തിൽ ശ്രമിച്ചിട്ടുണ്ട്.
ധാരാളം അവലംബവും അടിക്കുറിപ്പുകളും മറ്റും ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് ഈ പുസ്തകത്തിന്റെ വലിയ പ്രത്യേകതയായി എനിക്കു തോന്നുന്നത്. പഴയ രേഖകൾ തപ്പുമ്പോൾ ഇത്തരം സംഗതികൾ വലിയ സഹായമായി വരുന്നുണ്ട്. കാരണം ഇന്നു നമുക്ക് പ്രാപ്യമല്ലാത്ത പല രേഖകളും അന്നു അവർക്ക് പ്രാപ്യമായിരുന്നു. അവർ അതൊക്കെ ഈ വിധത്തിൽ ഡോക്കുമെന്റ് ചെയ്തതിനാൽ അതിനെ കുറിച്ചുള്ള മെറ്റാ ഡാറ്റയെങ്കിലും നമുക്കു ഇപ്പോൾ ലഭിക്കുന്നു.
1872ൽ അന്നത്തെ മറ്റു സി.എം.എസ്. പുസ്തകങ്ങൾ പോലെ തന്നെ ചന്ദ്രക്കല സംവൃതോകാരത്തിനായി ഉപയോഗിച്ചു തുടങ്ങിയിട്ടില്ല എന്നു കാണാം. മിക്കവാറും ഒക്കെ അകാരമായിട്ടു തന്നെയാണ് അച്ചടിച്ചിരിക്കുന്നത്.
ഗ്രന്ഥകർത്താവായ കുരിയൻ സി.എം.എസ് സഭയിലെ (ഇന്ന് സി.എസ്.ഐ. സഭയുടെ ഭാഗം) ഒരു പുരോഹിതൻ ആയിരുന്നെന്ന് പുസ്തകത്തിലെ കുറിപ്പുകൾ സൂചിപ്പിക്കുന്നു.
പുസ്തകത്തിന്റെ ഉള്ളടത്തിന്റെ വിശകലനം ഈ വിഷയത്തിൽ ഗ്രാഹ്യം ഉള്ളവർ ചെയ്യുമല്ലോ.
കൂടുതൽ വിശകലനത്തിനും ഉപയോഗത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഈ പുസ്തകത്തിനു ഗ്രേസ്കെയിൽ ഔട്ട്പുട്ടും ബ്ലാക്ക് ആന്റ് വൈറ്റ് ഔട്ട് പുട്ടും ലഭ്യമാക്കിയിട്ടൂണ്ട്. ഇനി പറ്റുന്നിടത്തോളം പുസ്തകങ്ങൾ ഈ തരത്തിൽ ലഭ്യമാക്കണം എന്നു കരുതുന്നു.
You must be logged in to post a comment.