1952ൽ തിരു-കൊച്ചി പ്രദേശത്ത് ആറാം ഫാറത്തിൽ പഠിച്ചവർ ഉപയോഗിച്ച കേരളപദ്യപാഠാവലി എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ആറാം ഫാറം എന്നത് ഇന്നത്തെ പത്താം ക്ലാസ്സിനു സമാനമായ ക്ലാസ്സ് ആണെന്ന് വിവിധ ഇടങ്ങളിൽ നടന്ന ചർച്ചയിൽ നിന്നു എനിക്കു മനസ്സിലായി. അത് ശരിയെന്ന് കരുതുന്നു.
ജി. ശങ്കരക്കുറുപ്പ് ആണ് ഈ പാഠപുസ്തകം നിർമ്മിച്ച സമിതിയുടെ കൺവീനൻ. ജി. ശങ്കരക്കുറുപ്പ്, കുമാരനാശാൻ, ചങ്ങമ്പുഴ, ഉള്ളൂർ തുടങ്ങി അക്കാലത്തെ മിക്ക പ്രമുഖകവികളുടേയും കവിതകൾ ഈ പാഠപുസ്തകത്തിന്റെ ഭാഗമാണ്. ഈ പാഠപുസ്തകം പഠിച്ച എത്ര പേർ ഓൺലൈനിലും മറ്റും ഉണ്ടാകും എന്നത് എനിക്കു കൗതുകമുള്ള കാര്യമാണ്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പൊസ്റ്റ് കാണുക.
കടപ്പാട്
കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടുംപറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. എന്റെ സുഹൃത്തുക്കളായ ശ്രീ കണ്ണൻഷണ്മുഖവും ശ്രീ അജയ് ബാലചന്ദ്രനും ഇത് എനിക്കു ഡിജിറ്റൈസേഷനായി എത്തിച്ചു തരാനുള്ള വലിയ പ്രയത്നത്തിൽ പങ്കാളികളായി. എല്ലാവർക്കും വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
പേര്: കേരളപദ്യപാഠാവലി
പ്രസിദ്ധീകരണ വർഷം: 1952
താളുകളുടെ എണ്ണം: 68
പ്രസാധകർ: Special officer for text books, Government of Travancore-Cochin
അച്ചടി: മലയാള മനോരമ പ്രസ്സ്, കോട്ടയം
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പരിഷത്ത് എന്തു ചെയ്യുന്നു? എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് സാമാന്യജനങ്ങൾക്ക് ഉണ്ടാകുന്ന സംശയങ്ങൾക്ക് ഉത്തരം കൊടുക്കാനാണ് ഈ ലഘുലേഖയിൽ ശ്രമിച്ചിട്ടുള്ളത്.
കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.
കടപ്പാട്
മലയാളം വിക്കിമീഡിയനും ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകനുമായ ഷാജി അരീക്കാട് ആണ് ഈ രേഖ ലഭ്യമാക്കിയത്. അദ്ദേഹത്തിനു നന്ദി.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ ലഘുലേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
മാപ്പിള റവ്യൂ (Mappila Review) എന്ന മാസികയുടെ നാലാം വാല്യത്തിന്റെ ഒന്ന് മുതൽ പതിനൊന്ന് വരെയുള്ള 10 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഡിജിറ്റൈസ് ചെയ്യാനായി ധാരാളം പൊതുസഞ്ചയ രെഖകൾ ക്യൂവിലാണ് എന്നതു മൂലമാണ് ഈ ഒൻപത് ലക്കങ്ങൾ ഒരുമിച്ചു റിലീസ് ചെയ്യുന്നത്. 1944 മെയ് മുതൽ 1945 മാർച്ച് വരെയുള്ള മാസങ്ങളിലാണ് ഈ ലക്കങ്ങൾ ഇറങ്ങിയത്. ഇതിൽ അവസാനത്തെ ലക്കം (ലക്കം 10, 11) 1945ലെ ഫെബ്രുവരി, മാർച്ച് മാസത്തെ ലക്കമായി ഒരുമിച്ചാണ് ഇറങ്ങിയിരിക്കുന്നത്.
1941 – 1946 കാലഘട്ടത്തിൽ കോഴിക്കോട് നിന്ന് ഇറങ്ങിയിരുന്ന മാപ്പിള പശ്ചാലത്തലമുള്ള മാസികയാണ് മാപ്പിള റവ്യൂ. ഗുണനിലവാരമുള്ള ലേഖനങ്ങളും, നല്ല അച്ചടിയും കമ്പോസിങ്ങും, അച്ചടിക്ക് ഉപയോഗിച്ചിരിക്കുന്ന നല്ല ഗുണനിലവാരമുള്ള പേപ്പറും, ഒക്കെ ഒറ്റ നോട്ടത്തിൽ ഈ മാസികയുടെ പ്രത്യേകതയായി ഞാൻ കണ്ടു.കോഴിക്കോട് എമ്പയർ പ്രസ്സിൽ ആയിരുന്നു അച്ചടി. വക്കം അബ്ദുൽ ഖാദർ, കെ അബൂബക്കർ എന്നിവർ വിവിധ സമയത്ത് ഇതിന്റെ പത്രാധിപർ ആയിരുന്നു.
ഇപ്പോൾ ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്ന ലക്കം ഒന്ന്, രണ്ട് എന്നിവ ഒഴിച്ച് ബാക്കി എല്ലാ ലക്കങ്ങളിലും താളുകളുടെ എണ്ണം വെട്ടി കുറച്ചിട്ടൂണ്ട്. ഇതുമൂലം മൊത്തം താളുകളുടെ എണ്ണം 52ൽ നിന്ന് 32 ആയി ചുരുങ്ങി. രണ്ടാം ലോകമഹായുദ്ധകാലത്ത് ഉണ്ടായ പേപ്പർ ക്ഷാമം മൂലമാണ് ഈ വിധത്തിൽ ചെയ്യേണ്ടി വന്നത് എന്നുള്ള അറിപ്പ് നാലാം വാല്യത്തിന്റെ മൂന്ന് നാല് ലക്കങ്ങളിൽ കാണാവുന്നതാണ്. മാസികയിലെ വിവിധ ലേഖനങ്ങൾക്കും സാധാരണയുള്ള വാണിജ്യ പരസ്യങ്ങൾക്കും പുറമെ സർക്കാർ അറിയിപ്പ് എന്ന് വിചാരിക്കാവുന്ന “തീവണ്ടി യാത്ര കുറയ്ക്കുക“ “സമ്പാദ്യ പദ്ധതിയിൽ അംഗമാവുക“ തുടങ്ങിയ അറിയിപ്പു പരസ്യങ്ങൾ വിവിധ ലക്കങ്ങളിൽ കാണാവുന്നതാണ്. അതേ പോലെ രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ ഇന്ത്യയിലേക്ക് നടത്താൻ ശ്രമിക്കുന്ന അധിനിവേശത്തെ വിമർശിക്കുന്ന തരത്തിലുള്ള പ്രത്യേക പരസ്യവും ചില ലക്കങ്ങളിൽ കാണാം.
പേജുകൾ വെട്ടി കുറച്ചതിനു ശേഷം ഉള്ളടക്കത്തിൽ വൈറ്റ് സ്പെസ് വളരെ കുറച്ചാണ് ഉപയോഗിച്ചിരിക്കുന്നത്. അതും ബൈൻഡ് ചെയ്തവർ അരിക് കൂട്ടി മുറിച്ചതും മൂലം ഇതിന്റെ ഡിജിറ്റൈസേഷൻ അല്പം വിഷമമായിരുന്നു. എങ്കിലും പരിമിതികൾക്ക് ഉള്ളിൽ നിന്ന് മികച്ച നിലയിൽ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്.
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
കടപ്പാട്
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ ഡിജിറ്റൈസ് ചെയ്ത ലക്കത്തി മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.